പറവൂർ: മോട്ടോർ വാഹന വകുപ്പ് ദേശീയ, സംസ്ഥാന പാതകളിലും മറ്റ് പ്രധാന റോഡുകളിലും സ്ഥാപിച്ച കാമറകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർ കാമറവലയത്തിൽപെടുമെന്ന് മാത്രമല്ല, നിയമനടപടികൾ നേരിടേണ്ടിവരുകയും ചെയ്യും. ജില്ലയിൽ 62 കാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. പറവൂർ മേഖലയിൽ വരാപ്പുഴ, മാഞ്ഞാലി പാലങ്ങൾ, കൂനമ്മാവ്, പെരുമ്പടന്ന, മന്നം, താമരവളവ്, മൂത്തകുന്നം, മാല്യങ്കര എന്നിവിടങ്ങളിൽ കാമറകളുണ്ട്. കാമറകൾ സൗരോർജത്തിലാണ് പ്രവർത്തിക്കുക. 4ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റ കൈമാറുക. എല്ലാ വാഹനങ്ങളെയും കാമറ ബോക്സിലെ വിഷ്വൽ പ്രോസസിങ് യൂനിറ്റ് വിശകലനം ചെയ്യുന്നതോടൊപ്പം ചിത്രങ്ങളും പകർത്തും. ആറുമാസം വരെ ദൃശ്യങ്ങൾ ശേഖരിച്ച് വെക്കാനാകുമെന്ന പ്രത്യേകതകൂടിയുണ്ട്. കെൽട്രോണാണ് മോട്ടോർ വാഹന വകുപ്പിന് കാമറകൾ നിർമിച്ചുനൽകിയത്. സ്ഥാപിക്കലും അഞ്ചുവർഷത്തെ പരിപാലനവും അവർക്കുതന്നെയാണ്. ചിത്രം ER gathagadha niyamam2 മോട്ടോർ വാഹന വകുപ്പ് പറവൂർ താമരവളവിൽ കാമറ സ്ഥാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.