കൊച്ചി: താൽക്കാലിക സർട്ടിഫിക്കറ്റ് ലഭിച്ച 1350 പേർക്ക് കൂടി കൊച്ചി നഗരത്തിൽ വഴിയോരക്കച്ചവടം നടത്താൻ ലൈസൻസും തിരിച്ചറിയൽ കാർഡും നൽകാൻ ഹൈകോടതി നിർദേശം. ഇതുവരെ നഗരസഭ ടൗൺ വെൻഡിങ് കമ്മിറ്റിയുടെ പരിഗണനക്കെത്തിയ അപേക്ഷകളിൽ ഉചിതമായ പരിശോധന നടത്തി രണ്ടു മാസത്തിനകം നിയമപരമായ നടപടിയെടുക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നഗരസഭക്ക് നൽകിയ ഉത്തരവിൽ പറയുന്നു. കൊച്ചി നഗരത്തിലെ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നുമാവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളിലാണ് ഉത്തരവ്. നേത്തേ 1274 പേർക്ക് ലൈസൻസ് നൽകാൻ കോടതി നിർദേശം നൽകിയിരുന്നു. ഹരജികൾ ഏപ്രിൽ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ തവണ ഹരജികൾ പരിഗണിക്കുമ്പോൾ തെരുവ് കച്ചവടക്കാരെ നിരീക്ഷിക്കാനുള്ള വിവിധ സമിതികൾ റിപ്പോർട്ട് നൽകിയിരുന്നു. എട്ടുപേർ വ്യാജ ലൈസൻസിൻെറ മറവിലാണ് വഴിയോരക്കച്ചവടം നടത്തുന്നതെന്ന് കലക്ടർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നഗരസഭ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. എന്നാൽ, ഈ എട്ടുപേർ അനധികൃത തെരുവു കച്ചവടക്കാരല്ലെന്നും ഇവർക്ക് നൽകിയ സർട്ടിഫിക്കറ്റുകളിൽ അച്ചടിത്തെറ്റ് വന്നതും ഫോട്ടോ ഇല്ലാത്തതുമടക്കം ചില പോരായ്മകളുണ്ടായതാണെന്നും ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി റിപ്പോർട്ട് നൽകി. ഇവർ എട്ടുപേരും തെരുവു കച്ചവടം നടത്താൻ അർഹതയുള്ളവരും നഗരസഭ കണ്ടെത്തിയ പട്ടികയിൽ ഉൾപ്പെട്ടവരുമാണ്. തെറ്റു വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതായും നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.