കൊച്ചി: വായ്‌പ കുടിശ്ശികയുടെ പേരിൽ ചരക്കുലോറി കരിമ്പട്ടികയിൽപെടുത്തിയതിനെതിരെ വാഹന ഉടമയുടെ ഹരജി. ലോറിയുടെ നികുതിയടക്കാനും പെർമിറ്റ് പുതുക്കാനും കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി റെജി വർഗീസാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് സതീശ് നൈനാൻ ഗതാഗത കമീഷണറുടെ വിശദീകരണം തേടി. മോട്ടോർ വാഹനങ്ങളുടെ നികുതിയടക്കാനും മറ്റുമുള്ള പരിവാഹൻ ഓൺലൈൻ പോർട്ടൽ സേവനങ്ങൾ നിഷേധിക്കുന്നത് നിയമപരമല്ലെന്നാണ് ഹരജിക്കാരന്‍റെ വാദം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വായ്‌പ കുടിശ്ശികയുണ്ടെന്ന പേരിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്താൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നിയമം ദുരുപയോഗം ചെയ്യുകയാണ്. വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തുന്നതിലൂടെ സർക്കാറിന് ലഭിക്കാനുള്ള വാഹന നികുതിയും ഇതര ഫീസുകളും ലഭിക്കാതാവുമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.