ഹൈകോടതി ജഡ്ജിമാർക്ക് യാത്രയയപ്പ് നൽകി

കൊച്ചി: മേയിൽ കേരള ഹൈകോടതിയിൽനിന്ന് വിരമിക്കുന്ന ജസ്റ്റിസ് സുനിൽ തോമസിനും ജസ്റ്റിസ് കെ. ഹരിപാലിനും ഫുൾ കോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകി. ഹൈകോടതി മധ്യവേനൽ അവധിക്കായി അടക്കുന്നതിനാലാണ് ഇരുവർക്കും വെള്ളിയാഴ്ച ഔദ്യോഗികമായി യാത്രയയപ്പ് നൽകിയത്. മേയ് ഒമ്പത്, 10 തീയതികളിലാണ് ജസ്റ്റിസ് സുനിൽ തോമസും ജസ്റ്റിസ് ഹരിപാലും വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് രാജേഷ് വിജയൻ എന്നിവർ സംസാരിച്ചു. സഹ ജഡ്ജിമാരും ജുഡീഷ്യൽ, സർക്കാർ ഉദ്യോഗസ്ഥരും അഭിഭാഷകരും ചടങ്ങിൽ സംബന്ധിച്ചു. വിരമിക്കുന്ന ജഡ്ജിമാർ മറുപടി പ്രസംഗവും നടത്തി. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്ത എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ തോമസ് 2001ലാണ് ജില്ല ജഡ്ജിയായത്. 2007 മുതൽ സുപ്രീംകോടതി രജിസ്ട്രാർ ആയിരുന്നു. 2015ലാണ് ഹൈകോടതി ജഡ്ജിയായത്. 2018ൽ ഹൈകോടതി രജിസ്ട്രാർ ജനറലായ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ ജസ്റ്റിസ് കെ. ഹരിപാൽ ഈ പദവിയിലിരിക്കെ 2020 മേയിലാണ് ഹൈകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. എറണാകുളം ലോ കോളജിൽനിന്ന് നിയമബിരുദം നേടിയശേഷം 1990ൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി നിയമിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.