കൊച്ചി: പ്രവർത്തകരെ അന്യായമായി വേട്ടയാടുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട്. ആർ.എസ്.എസ് തിരക്കഥക്കനുസരിച്ചാണ് കേരള പൊലീസ് പ്രവർത്തിക്കുന്നത്. കള്ളക്കഥയുണ്ടാക്കി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് കേസിൽ കുടുക്കാനുള്ള ശ്രമം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആർ.എസ്.എസ് പ്രവർത്തകരെ സംശയിക്കുന്ന കേസുകളിൽ പോലും പോപുലൻ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് വേട്ടയാടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ച് ആർ.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുകയാണ്. ഡി.ജി.പി, ജില്ല പൊലീസ് മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടും പരിസരവും ആർ.എസ്.എസ് നിരീക്ഷിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ പരാതി നൽകിയെങ്കിലും മോക്ഡ്രിൽ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിച്ചത്. സംസ്ഥാന സെക്രട്ടറി സി.എ റഊഫ്, ജില്ല പ്രസിഡന്‍റ് വി.കെ. സലീം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.