മൂവാറ്റുപുഴ: എം.സി.എസ് ആശുപത്രിയിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതുവരെ അസ്ഥിരോഗ വിഭാഗത്തിൽ നടത്തിയ 18 മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായിരുന്നെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്നുവർഷം പിന്നിട്ട അസ്ഥിരോഗ വിഭാഗത്തിലെ മുൻ ഡോക്ടർ കെ. സുദീപാണ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തുടക്കമിട്ടത്. ഡോ. നിഖിൽ ജോസഫ് മാർട്ടിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ശസ്ത്രക്രിയകൾ. കായിക താരങ്ങൾക്ക് അസ്ഥിസംബന്ധമായ ചികിത്സകളുമുണ്ട്. അസ്ഥിരോഗ വിദഗ്ധരുടെ കൂട്ടായ പരിശ്രമവും പരിചരണവുമാണ് ശസ്ത്രക്രിയകൾ വിജയിക്കാൻ കാരണമെന്ന് ആശുപത്രി സെക്രട്ടറി എം.എ. സഹീർ പറഞ്ഞു. ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.