മൂവാറ്റുപുഴ: കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് അനുവദിച്ച റോഡുകൾ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തകർന്ന റോഡുകൾക്കായി ഒരുകോടി രൂപ അനുവദിച്ചിരുന്നു. ടെൻഡർ ചെയ്ത വർക്കുകൾ എടുക്കാൻ കരാറുകാർ തയാറാകാത്തതും നിർമാണവസ്തുക്കളുടെ വിലവർധനയും നിർമാണം ആരംഭിക്കാൻ തടസ്സമായി. റീടെൻഡർ ചെയ്തും ആവശ്യമുള്ള പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് പുതുക്കി അനുമതി വാങ്ങിയും നടപടികൾ വേഗത്തിലാക്കി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.