കൊച്ചി: വ്യാഴാഴ്ച നടക്കാനിരുന്ന ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി എറണാകുളം ജില്ല ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈകോടതി തടഞ്ഞു. സംസ്ഥാന ബ്രാഞ്ച് നിയമിക്കുന്ന റിട്ടേണിങ് ഓഫിസർ നിയമാനുസൃതം വോട്ടർ പട്ടിക അന്തിമമാക്കണമെന്നും മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദേശിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്. കാലാവധി പൂർത്തിയാക്കിയ ഭരണസമിതി അംഗങ്ങൾ തെരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ സഹായവും നൽകണമെന്നും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് റെഡ് ക്രോസ് സംസ്ഥാന ബ്രാഞ്ച്, എം.ബി. രഞ്ജിഷ്, ബാലകൃഷ്ണൻ കർത്ത തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.