'പിതാപാത' ആശീർവാദം

മൂവാറ്റുപുഴ: പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയിൽ ഒരുക്കിയ ഔസേഫ് പിതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെ ശിൽപാവിഷ്കാരമായ പിതാപാതയുടെ ആശീർവാദം 18ന് കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. ദേവാലയ തിരുനാളിനോടനുബന്ധിച്ചാണ് പിതാപാത പൂർത്തീകരിച്ചതെന്ന് പള്ളി വികാരി ജോർജ് പൊട്ടക്കൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ രാജ്യത്തെ ആദ്യത്തെ ശിൽപാവിഷ്കാരമാണ് പെരിങ്ങഴ ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.