കളമശ്ശേരി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്ന കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ തന്‍റെ വോട്ട് എതിർ സ്ഥാനാർഥിക്ക് പോയിട്ടുണ്ടാകാം എന്ന ഔദ്യോഗിക സ്ഥാനാർഥിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിക്ക് പരാതി. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിൽ ഭരണകക്ഷി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസത്തിലൂടെ പ്രസിഡന്‍റ് പുറത്തായ സാഹചര്യമുണ്ടായി. ഇതേതുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്ക് ലഭിക്കേണ്ട ഒരു വോട്ട് വിമത സ്ഥാനാർഥിക്ക് ലഭിച്ചു. ഇത് ആരുടേതെന്ന് ഭരണകക്ഷികൾക്കിടയിൽ ചർച്ചയായ സമയത്താണ് ഒരു പ്രാദേശിക ചാനലിൽ ഔദ്യോഗിക സ്ഥാനാർഥിയായ റഷീദ് താനത്ത് വെളിപ്പെടുത്തൽ നടത്തിയത്. ഇതിനെതിരെ കെ.പി.സി.സി മൈനോറിറ്റി സെൽ ജില്ല ജനറൽ സെക്രട്ടറി എ.എം. ഷാജഹാൻ കെ.പി.സി.സി പ്രസിഡന്‍റിന് പരാതി നൽകി. ഡി.സി.സി ആവശ്യപ്പെട്ടിട്ടും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന ബാങ്ക് മുൻ പ്രസിഡന്‍റ് ടി.കെ. കുട്ടിക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.