Attn all കോതമംഗലം: സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കുറ്റിലഞ്ഞി പാറക്കല്‍ രവീന്ദ്രനാഥിന്‍റെ മകൻ അനൂപിനെയാണ് (44) കോതമംഗലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാടിന് പോകുന്നു എന്നുപറഞ്ഞാണ് അനൂപ് വീട്ടില്‍നിന്ന് തിങ്കളാഴ്ച ഇറങ്ങിയത്. ഇതിനിടെ, കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു. ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങൾ കമ്പനി അധികൃതർക്ക് അയച്ചിരുന്നു. പൊലീസ് കേസെടുത്തു. ബുധനാഴ്ച കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം വീട്ടുവളപ്പില്‍. മാതാവ്: ഗീത. ഭാര്യ: സരിത (അധ്യാപിക, കുറ്റിലഞ്ഞി എം.ഇ.എസ് സ്കൂള്‍). മക്കൾ: അശ്വിന്‍, ദേവിക. EKD Anoop 44 KMGM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.