കോതമംഗലം: വാർഷിക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവഴിക്കുന്നതിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലായതിന് പ്രധാന കാരണം പഞ്ചായത്ത് വകുപ്പിന്റെ നടപടികളെന്ന് പഞ്ചായത്ത് ഭരണസമിതി. 10 മാസത്തിനിടെ അശാസ്ത്രീയവും നീതിരഹിതവുമായ സ്ഥലംമാറ്റം കാരണം എട്ട് സെക്രട്ടറിമാരാണ് മാറിമാറി ചുമതലയേറ്റത്. ആറ് ക്ലർക്ക് തസ്തികയുള്ള പഞ്ചായത്തിൽ ഒരു ക്ലാർക്ക് മാത്രമാണുള്ളത്. ഒരു ക്ലാർക്ക് മാത്രമുള്ള പഞ്ചായത്തിൽ അഞ്ച് കോടിയോളം ചെലവഴിച്ചിട്ടുണ്ട്. ജില്ലയിൽ ഫണ്ട് ചെലവഴിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്തിൽ 10 ക്ലർക്കുമാരാണുള്ളത്. എന്നാൽ, ഇവരെക്കാൾ അധികം തുക ചെലവഴിക്കാൻ ഒരു ക്ലർക്ക് മാത്രമുള്ള കുട്ടമ്പുഴ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ പറഞ്ഞു. വിവിധ വിഭാഗങ്ങളിൽ കൂടുതൽ ഫണ്ടുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ അധിക ജീവനക്കാരെ വിന്യസിക്കേണ്ട സാഹചര്യത്തിൽ നിലവിലെ തസ്തികപോലും നികത്താതെ പഞ്ചായത്ത് വകുപ്പ് അധികാരികൾ രാഷ്ട്രീയപ്രേരിതമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. നിലവിൽ ആറ് തസ്തിക ഒഴിവുണ്ട്. എന്നാൽ, ഇവ നികത്താൻ നടപടി സ്വീകരിക്കാതെ ഭരണസമിതിയെ സമ്മർദത്തിലാക്കുകയാണെന്നും പ്രസിഡന്‍റ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.