കുമളി: ബൈക്കുകൾ കൂട്ടിയിടച്ചതിനെ തുടർന്ന് തെറിച്ചുവീണ യുവാവിന്‍റെമേൽ ലോറികയറി നടുറോഡിൽ ദാരുണ അന്ത്യം. വണ്ടിപ്പെരിയാർ 62ാം മൈൽ വക്കച്ചൻ കോളനിയിൽ രമ്യ ഭവനിൽ രവി-ശാന്തി ദമ്പതികളുടെ മകൻ രതീഷാണ് (24)മരിച്ചത്. വാളാർഡിയിൽ ഇരുചക്ര വർക്ഷോപ് നടത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വണ്ടിപ്പെരിയാർ 62ാം മൈലിൽനിന്ന് ചേറ്റുപാറക്ക് ബൈക്കിൽ വന്ന രതീഷ് ലോറിയെ മറികടക്കുന്നതിനിടെ കുമളിയിൽനിന്ന് പൊൻകുന്നത്തേക്ക് പോവുകയായിരുന്ന ശ്രീജിത്തിന്‍റെ (50) ബൈക്കിൽ ഇടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് വീണ രതീഷിന്‍റെമേൽ ലോറികയറി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ പരിക്കേറ്റ പൊൻകുന്നം സ്വദേശി ശ്രീജിത്തിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിന്‍റെ ഭാര്യ: രമ്യ. ഒരു കുട്ടിയുണ്ട്. സഹോദരി: രേണുക. ......... cap: രതീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.