വെച്ചൂർ: തോടിന് കുറുകെയുള്ള തടിപ്പാലത്തിലൂടെ കയറിയ ടിപ്പർ ലോറി കീഴ്മേൽ മറിഞ്ഞ് വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് ഗുരുതരാവസ്ഥയിലായ ലോറി ഡ്രൈവർ മരിച്ചു. കല്ലറ സുധീർഭവനിൽ സുരേഷാണ് (45) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.45ഓടെ വെച്ചൂർ മറ്റത്തായിരുന്നു സംഭവം. ആഴമേറിയ തോട്ടിൽ മുങ്ങിത്താഴ്ന്ന ലോറിയുടെ കാബിനിലകപ്പെട്ട സുരേഷിനെ ചങ്ങനാശ്ശേരിയിൽനിന്ന് മറ്റത്ത് വൈദ്യുതിലൈനിന്‍റെ പണിക്കുവന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് തോട്ടിൽ ചാടി സാഹസികമായി പുറത്തെത്തിച്ചത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കൊടുതുരുത്ത് ഭാഗത്തെ മറ്റവുമായി ബന്ധിപ്പിച്ച് തോടിനുകുറുകെ തെങ്ങിൻതടികൾ പാകി മീതെ മണ്ണിട്ടുറപ്പിച്ച പാലത്തിൽനിന്നാണ് ലോറി മറിഞ്ഞത്. പ്രദേശത്ത് 11 കെ.വി ലൈനിന്‍റെ പണിക്ക് കൊണ്ടുവന്ന ക്രെയിൻ മറുകര എത്തിക്കുന്നതിനിടെ പാലത്തിന് ബലക്ഷയം സംഭവിച്ചിരുന്നു. ഇതറിയാതെ സമീപത്ത് ലൈബ്രറി കെട്ടിടത്തിന് നിർമാണ സാമഗ്രികളുമായി പാലം കയറിയപ്പോഴാണ് ടിപ്പർ കീഴ്മേൽ മറിഞ്ഞത്. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു. ---- പടം: KTD Suresh സുരേഷ് 45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.