കൊച്ചി: ഇടത് സ്ഥാനാർഥിക്കെതിരായ വ്യാജ അശ്ലീല ദൃശ്യം പ്രചരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ ആഹ്വാനം ജനാധിപത്യ വിരുദ്ധ നടപടിയെന്ന് എൽ.ഡി.എഫ്. അശ്ലീല ദൃശ്യം പ്രചരിപ്പിച്ച സംഭവത്തോട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രതികരണം മലയാളികളെ ഞെട്ടിച്ചതായി മന്ത്രി പി. രാജീവ്, സി.പി.എം സെക്രട്ടേറിയറ്റംഗം എൻ. സ്വരാജ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ദൃശ്യം കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് വി.ഡി. സതീശൻ ചോദിച്ചത്. മലയാളി സമൂഹത്തെ മോശമായി ചിത്രീകരിച്ച സതീശൻ ഈ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ ക്രിമിനൽ കുറ്റമാണ്. എന്നാൽ, സ്ഥാനാർഥിക്കെതിരെ ദൃശ്യം പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത നടപടി സൈബർ കുറ്റം മാത്രമല്ല, ജനാധിപത്യ വിരുദ്ധ നടപടിയുമാണ്. എ.ഐ.സി.സി അംഗം സിമി റോസ്ബെൽ ജോൺ അടക്കം സതീശന്‍റെ നടപടിയെ അപലപിച്ചിട്ടുണ്ടെന്നും രാജീവും സ്വരാജും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.