ആലുവ: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത അഞ്ച് യുവാക്കൾ പിടിയിൽ. ഈസ്റ്റ് കടുങ്ങല്ലൂർ പെട്രോൾ പമ്പിന് സമീപം മാധവം വീട്ടിൽ രാഹുൽ (24), ഏലൂർ മഞ്ഞുമ്മൽ കളത്തിൽപറമ്പിൽ വീട്ടിൽ ആകാശ് (23), കുറ്റിക്കാട്ട്കരയിൽ ലേബർ ക്വാർട്ടേഴ്സിനു സമീപം ഇടക്കറ്റ പറമ്പിൽ വീട്ടിൽ യദുകൃഷ്ണൻ (21), കുറ്റിക്കാട്ട്കരയിൽ യു.പി സ്കൂളിനു സമീപം ചിന്നതോപ്പിൽ വീട്ടിൽ വിജിൻ (23), ആലങ്ങാട് പാനായിക്കുളം പനയിൽ വീട്ടിൽ അഷ്കർ (25) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് സംഭവം. അപകടമായ രീതിയിൽ ഓമ്‌നി വാൻ ഓടിച്ചുവരുന്നത് കണ്ട് തടഞ്ഞ് പരിശോധന നടത്തിയപ്പോള്‍ അതിലുണ്ടായിരുന്ന അഞ്ചുപേരും പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും, ദേഹത്ത് തള്ളി കയർത്ത് സംസാരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.