വള്ളികുന്നം: മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം. രണ്ട് ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. വ്യാഴാഴ്ച രണ്ടരയോടെയാണ് സംഭവം.
വീടിന് സമീപം കെട്ടിയിരുന്ന ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. വള്ളികുന്നം പഞ്ചായത്തിന്റെ വിവിധ പ്രദേങ്ങൾ തെരുവ്നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.
ഒഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്ന മാലിന്യവും മറ്റും ഭക്ഷിക്കാനാണ് തെരുവനായ്ക്കൾ തമ്പടിക്കുന്നത്. മേഖലയിൽ തെരുവ്നായ്ക്കളെ പേടിച്ച് പ്രഭാതസവാരിപോലും നാട്ടുകാർ ഉപേക്ഷിച്ചു. സ്കൂള്‍ കുട്ടികളും സ്ത്രീകളുമാണ് കൂടുതലായി തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാവുന്നത്.
വാഹനങ്ങൾക്ക് പിറകെ ഓടുന്നതുമൂലം യാത്രക്കാർ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്. കോഴി, താറാവ് എന്നിവയെ നായ്ക്കൂട്ടം ആക്രമിക്കുന്നതും പതിവാണ്. പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.