മാന്നാർ: മദ്യലഹരിയിൽ റേഷൻകട ജീവനക്കാരനായ മാന്നാർ കുളഞ്ഞിക്കാരാഴ്മ, മണലിൽ കാട്ടിൽ ശശിധരൻ നായർ(59)നെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ ടിപ്പർ ലോറി ഡ്രൈവറായ കുട്ടമ്പേരൂർ ചെമ്പക മഠത്തിൽ സനൽ(45)നെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടമ്പേരൂർമുട്ടേൽ 1654-ാം നമ്പർ സർവീസ്, സഹകരണ ബാങ്കിന്റെ അധീനതയിലുള്ള എ ആർ.ഡി. 59ാം നമ്പർ റേഷൻ കടയിലെ ജീവനക്കാരനാണ് ശശിധരൻ നായർ.
വേള്ളിയാഴ്ച വൈകിട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ സനൽ തന്റെ മാതാവിന് സുഖമില്ലെന്നും, അരിവേണമെന്നും, റേഷൻകാർഡ് മാസ്റ്ററിങ് ചെയ്യണമെന്നുമാവശ്യപ്പെട്ടു. മഞ്ഞക്കാർഡുള്ളവർക്ക് മാത്രമാമേ, ഇന്നു മസ്റ്റർ ചെയ്യുന്നതെന്നും അറിയിച്ചതിൽ പ്രകോപിതനായ സനൽ കയ്യിലുണ്ടായിരുന്ന ബിയർകുപ്പി കൊണ്ട് ശശിധരൻനായരുടെ തലക്കടിക്കുകയായിരുന്നു. പരിക്കേറ്റ ശശിധരൻ നായർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പ്രതിയെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനക്കുവിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.