ആലപ്പുഴ: ബൈപാസ് മേൽപാലത്തിൽനിന്ന് 'കടൽക്കാഴ്ച' കാണാൻ വാഹനംനിർത്തിയാൽ ആദ്യഘട്ടത്തിൽ പിഴയൊടുക്കേണ്ടത് 250രൂപ.
ഗതാഗതം തടസ്സപ്പെടുത്തിയാൽ പിഴയിലും ഒതുങ്ങില്ല. ആറുമാസത്തേക്ക് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. അപകടസാധ്യത കണക്കിലെടുത്ത് മേൽപാലത്തിൽ വാഹനപാർക്കിങ് നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ദേശീയപാത വിഭാഗവും രംഗത്തുണ്ട്. ഇതിെൻറ ഭാഗമായി 15ൽഅധികം നോ സ്റ്റാൻഡിങ്, നോ സ്േറ്റാപ്പിങ് റിഫ്ലക്ടർ സൂചനബോർഡുകൾ മേൽപാലത്തിെൻറ ഇരുവശങ്ങളിലും സ്ഥാപിക്കും.
രാത്രിയും പകലും വാഹനങ്ങൾക്ക് വ്യക്തമായി കാണുന്നതിനാണിത്. ഇതിനൊപ്പം എലവേറ്റഡ് ഹൈവേയുടെ തുടക്കത്തിലും അവസാനത്തും 'കാൽനടയാത്ര' നിരോധിക്കുമെന്ന് അറിയിപ്പ് ബോർഡുകളുമുണ്ടാകും. അപകടസാധ്യത മുന്നിൽ കണ്ട് മോട്ടോർ വാഹനവകുപ്പിെൻറ നേതൃത്വത്തിൽ പരിശോധനയും ശക്തമാക്കി. ഇതുവരെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. പരിശോധനയിൽ പിടികൂടിയാൽ പിഴ അടക്കുന്നതിനൊപ്പം ആറുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടിയുണ്ടാകുമെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.