കായംകുളം: കോടതി വിധിയിലൂടെ ഒാർത്തഡോക്സ് സഭ സ്വന്തമാക്കിയ കട്ടച്ചിറ സെൻറ് മേരീസ് പള്ളിയിൽ പ്രവേശിക്കാനുള്ള യാക്കോബായ വിഭാഗത്തിെൻറ നീക്കം പൊലീസ് തടഞ്ഞു.
തഹസിൽദാറുടെ സാന്നിധ്യത്തിൽ ഒാർത്തഡോക്സ് പക്ഷം പള്ളി പൂട്ടിയതിനെതിരെ വൈദികരുടെ നേതൃത്വത്തിൽ യാക്കോബായ വിഭാഗം പ്രതിഷേധിച്ചു. ആരാധന നടത്തിയ ശേഷമാണ് ഓർത്തഡോക്സ് വിഭാഗം പള്ളി പൂട്ടി മടങ്ങിയത്.
ഇടവക വിശ്വാസികളെ പള്ളിയിൽ കയറ്റണമെന്ന വാദവുമായി യാക്കോബായ പക്ഷം രംഗത്തുവന്നത് സംഘർഷ സാധ്യത സൃഷ്ടിച്ചു. അധികൃതർ നടത്തിയ ചർച്ചയെത്തുടർന്ന് പള്ളിയിൽ പ്രവേശിപ്പിക്കാമെന്ന് ധാരണയുണ്ടായെങ്കിലും ഒാർത്തഡോക്സ് പക്ഷം എത്തിയില്ല. ഇതോടെയാണ് സമരം തുടങ്ങിയത്.
തുടർന്ന് കലക്ടറുടെ സാന്നിധ്യത്തിൽ 17ന് ചർച്ച നടത്താമെന്ന് ഡിവൈ.എസ്.പി നൽകിയ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.