കായംകുളം: ദേവികുളങ്ങരയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ നാല് ഡി.വൈ.എഫ്.ഐക്കാർ അറസ്റ്റിൽ. ബി.ജെ.പി സെക്രട്ടറി ഹരീഷ് ലാലിന് വെട്ടേറ്റ കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രയാർ വടക്കുമുറി ശിവകൃപയിൽ അഭിജിത്ത് (അപ്പു - 24), സുധീഭവനിൽ അഖിൽ (25), ക്യഷ്ണ പുരം തെക്ക് കൊച്ചുമുറി വല്യത്ത് ആഷിഖ് (22), കൃഷ്ണപുരം തെക്ക് കൊച്ചുമുറി മീനത്തേരിൽ അനന്തുരാജ് എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ ഒന്നാം പ്രതി അനീഷ് ഒളിവിലാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരായ ഹരീഷ് ലാൽ, ചിങ്ങോലിൽ ഷാജി, ചിങ്ങോലിൽ ദാസ്, എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.