കായംകുളം: രാസലഹരിക്കടത്ത് സംഘത്തിലെ കണ്ണിയായ കർണാടക സ്വദേശി പിടിയിൽ. കർണാടക കുടക് മടിക്കേരി നാപോക്ലു യെമ്മേമാട് ബെലിയാത്ത് മുഹമ്മദ് അസറുദ്ദീനാണ് ( അജൂക്ക -29) അറസ്റ്റിലായത്. കായംകുളം പൊലീസ് കുടകിലെത്തിയാണ് ഇയാളെ പിടികൂടിയത്.
21 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ കേസിലെ കണ്ണിയാണ് ഇയാൾ. കൊല്ലം കുന്നത്തൂർ സ്വദേശികളായ ആകാശ്, റീഗൽ രാജ് എന്നിവർ കഴിഞ്ഞ മാർച്ച് 25 നാണ് രാസലഹരിയുമായി പിടിയിലായത്. ഇതിന്റെ അന്വഷണത്തിൽ നിലമ്പൂർ സ്വദേശി ശ്രീരാഗ്, പത്തനാപുരം സ്വദേശി അൻസാരി എന്നിവർ എറണാകുളത്തു നിന്നും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതതിൽ നിന്നാണ് ബംഗളൂരുവിൽ ഇടനിലക്കാരനായത് അസറുദ്ദീനാണെന്ന് കണ്ടെത്തിയത്.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്. സി.ഐ അരുൺഷായുടെ നേതൃത്വത്തിൽ എ.എസ്.ഐ റെജി, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, ഷിഹാബ്, ഡാൻസാഫ് അംഗങ്ങളായ മണിക്കുട്ടൻ, ദീപക്ക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.