ആലപ്പുഴ: ആന്ധ്രയിൽനിന്ന് ട്രെയിൻവഴി വിൽപനക്കെത്തിച്ച 3.6 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അമ്പലപ്പുഴ കാക്കാഴം മുറിയിൽ പുതുശ്ശേരിൽവീട്ടിൽ മുഹമ്മദ് അജാസ് (21), കാക്കാഴം കിണറ്റുംകര വീട്ടിൽ നവീൻ നന്ദകുമാർ (22) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ഏഴിന് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർമാരായ എൻ. ബാബു, പി.ടി. ഷാജി, കെ.എസ്. അലക്സ്, ഐ.ബി പ്രിവന്റിവ് ഓഫിസർ അലക്സാണ്ടർ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് എസ്. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ, സാജൻ ജോസഫ്, എം.ആർ. റെനീഷ്, ആർ. ജയദേവ്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിതാരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.