അരൂർ സെൻറ് അഗസ്റ്റിൻസ് ദേവാലയം 12ന് തുറക്കും

അരൂർ സൻെറ് അഗസ്റ്റിൻസ് ദേവാലയം 12ന് തുറക്കും അരൂർ: സൻെറ് അഗസ്റ്റിൻസ് ദേവാലയത്തിൻെറ ആശീർവാദം ഞായറാഴ്ച വൈകീട്ട് 3.30ന് കൊച്ചി രൂപത മെത്രാൻ ജോസഫ് കരിയിൽ നിർവഹിക്കും. 16,200 അടി വിസ്തീർണത്തിൽ 4000 ആളുകളെ ഉൾക്കൊള്ളാൻ കഴിയും. 1557ൽ സ്ഥാപിതമായ കൊച്ചി രൂപതയിലെ ഇടക്കൊച്ചി സൻെറ് ലോറൻസ് ഇടവകയുടെ കീഴിൽ 1839ൽ ഓലമേഞ്ഞ കുരിശുപള്ളിയായി ആരംഭിച്ചതാണ് സൻെറ് അഗസ്റ്റിൻസ് ദേവാലയം. 1877ലാണ് മനോഹരമായ ദേവാലയമാക്കിയത്. 1910ൽ അരൂരിനെ സ്വതന്ത്ര ഇടവകയായി അന്നത്തെ മെത്രാൻ ഡോം ജോസ് ബെേൻറാ മാർട്ടിൻ ബേറോ പ്രഖ്യാപിച്ചു. 2010 ആഗസ്റ്റ് 28നാണ് പുതിയ പള്ളിയുടെ നിർമാണം ആരംഭിച്ചത്. പള്ളി നിർമാണത്തോടൊപ്പം ഇടവകയിലെ ഭവനരഹിതരായ എട്ടുകുടുംബത്തിന് പുതിയ വീട് നിർമിച്ചുനൽകി. ചിത്രം അരൂർ സൻെറ് അഗസ്റ്റിൻസ് ദേവാലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.