പൊതു ശൗചാലയത്തിനുള്ള കാത്തിരുപ്പിൽ തുറവൂർ ജങ്ഷൻ

തുറവൂർ: തിരക്കേറിയ തുറവൂർ ജങ്ഷനിൽ പൊതുശൗചാലയത്തിനുള്ള കാത്തിരിപ്പ് തുടരുന്നു. വൈറ്റില കഴിഞ്ഞാൽ ദേശീയപാതയിലെ പ്രധാന ജങ്ഷനുകളിൽ ഒന്നാണ് തുറവൂർ. ദീർഘദൂര ബസുകൾക്ക് ഉൾപ്പെടെ സ്റ്റോപ്പുള്ള ഇവിടെ വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് ദിവസേന വന്നുപോകുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇവിടെയുണ്ട്. തുറവൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഇതിലൂടെയാണ് കടന്നുപോകുന്നത്. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ് തുറവൂർ ജങ്ഷൻ. നിലവിൽ തുറവൂർ മഹാക്ഷേത്രത്തിലെ ശൗചാലയവും താലൂക്ക് ആശുപത്രിയിലെ ശൗചാലയവുമാണ് അത്യാവശ്യ സന്ദർഭങ്ങളിൽ ജനങ്ങൾ ആശ്രയിക്കുന്നത്. പൊതു ശൗചാലയത്തിന്‍റെ നിർമാണം അനന്തമായി നീളുന്നതിൽ ശക്തമായ പ്രതിഷേധമാണുള്ളത്. ജങ്ഷനിൽ വില്ലേജ് ഓഫിസിന് സമീപം പഴയ സംസ്ഥാന പാതയുടെ വെറുതെ കിടക്കുന്ന സ്ഥലത്ത് പൊതുശൗചാലയം പണിയുന്നതിന് പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ് പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, സ്വകാര്യ വ്യക്തി ഇതിനെതിരെ നൽകിയ കേസിൽ കോടതി സ്റ്റേ അനുവദിച്ചതോടെ തുടർ നടപടി നിലച്ചു. ചേർത്തല മുൻസിഫ് കോടതി ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ച് ആധുനിക രീതിയിൽ പൊതുശൗചാലയം നിർമിക്കാനുള്ള ശ്രമത്തിലാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പടം : തുറവൂർ കവലയിൽ പൊതു ശൗചാലയം നിർമിക്കാൻ ലക്ഷ്യമിടുന്ന സർക്കാർ ഭൂമി കാടുകയറിയ നിലയിൽ . apl thuravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.