സീന വധം ഭർത്താവിനെ വെറുതെവിട്ടു

ചേര്‍ത്തല: എട്ടുവർഷമായി വിവാദം സൃഷ്ടിച്ച സീന വധക്കേസില്‍ പ്രതിയായിരുന്ന സീനയുടെ ഭര്‍ത്താവ് സെബാസ്റ്റ്യനെ കോടതി വെറുതെ വിട്ടു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കടവുങ്കല്‍ സീന (മേരി) വധക്കേസില്‍ മുഖ്യപ്രതിയായിരുന്നു സെബാസ്റ്റ്യൻ. ആലപ്പുഴ ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ. ഇജാസാണ് ഉത്തരവിട്ടത്. 2014 ഡിസംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് സെബാസ്റ്റ്യനെ പ്രതിയാക്കിയാണ് അര്‍ത്തുങ്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 29ഓളം സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യസാക്ഷികളെല്ലാം കൂറുമാറി. ഡി.എന്‍.എ സാമ്പിളും വിരലടയാളമടക്കമുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു അന്വേഷണമെങ്കിലും ശക്തമായ തെളിവുകളില്ലാതെ വന്നതോടെയാണ് പ്രതിയെ വെറുതെവിട്ട് കോടതി ഉത്തരവായത്. പ്രതിക്കായി അഡ്വ. പി.എസ്. സുരരാജ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.