കായലും പാടവും നികത്തുന്നതിനെതിരെ പ്രതിഷേധജ്വാല

അരൂർ: ചന്തിരൂർ വെളുത്തുള്ളി കായലും കണിയവീട് നെൽപാടവും നികത്തി റിസോർട്ട് നിർമിക്കാനുള്ള ഭൂമാഫിയ സംഘത്തിന്റെ നീക്കത്തിനെതിരെ വെളുത്തുള്ളി നിവാസികൾ ജനകീയ പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തെളിച്ചു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പരാതി നൽകിയതിനെത്തുടർന്ന് കണിയവീട് പാടവും വെളുത്തുള്ളി കായലും നികത്തുന്നത് നിർത്തിവെച്ചിരുന്നു. ഇപ്പോൾ ചില സ്വകാര്യവ്യക്തികൾ മത്സ്യവളർത്തൽ എന്ന വ്യാജേന കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ച് പാടം മണ്ണിട്ടുനികത്തി റിസോർട്ട് നിർമാണത്തിന് നീക്കം നടത്തുകയാണ്. ബ്ലോക്ക് പഞ്ചായത്ത്‌ മുൻ അംഗവും സമരസമിതി കൺവീനറുമായ വി.കെ. ഗൗരീശൻ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു. ബിനുരാജൻ അധ്യക്ഷത വഹിച്ചു. സിജോ ജോർജ്, വി. സാജൻ, ഷിബു ജോർജ്, ബിനൂപ് കുമാർ, വി. ജയൻ എന്നിവർ നേതൃത്വം നൽകി. ചിത്രം വെളുത്തുള്ളിയിൽ പാടം നികത്തുന്നതിനെതിരായ പ്രതിഷേധജ്വാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.