ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ വീണ്ടും ആത്മഹത്യാശ്രമം. . വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആര്യാട് സ്വദേശിനിയായ 64 കാരിയുടെ ജീവനാണ് ലൈഫ് ഗാർഡുകളുടെ സമയോചിത ഇടപെടലിൽ തിരിച്ചുകിട്ടിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12.20നാണ് സംഭവം. കാറ്റാടി കാടുകൾക്ക് സമീപത്തെ കടലിലാണ് ചാടിയത്. മുങ്ങിത്താഴ്ന്ന ഇവരെ ലൈഫ് ഗാർഡുകളായ ബിജുചാക്കോയും അനിൽകുമാറും പിന്നാലെ ചാടി കരക്കെത്തിക്കുകയായിരുന്നു. പിന്നീട് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ടൂറിസം എസ്.ഐ പി. ജയറാമിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക ശുശ്രൂഷനൽകിയശേഷം ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വനിത പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ബോധവത്കരണം നടത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കുറച്ചുനാൾ മുമ്പ് മകൻ തൂങ്ങിമരിച്ചതിന്‍റെ മനോവിഷമത്തിലാണ് ആത്മഹ്യശ്രമത്തിന് ബീച്ചിലെത്തിയതെന്ന് ടൂറിസം പൊലീസ് പറഞ്ഞു. മൂന്നരമാസത്തിനിടെ ആത്മഹത്യചെയ്യാനെത്തിയ 13ാമത്തെ ആളെയാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.