കറ്റാനം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിൽ ലോഡ്ജ് ഉടമയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിനുസമീപം ലോഡ്ജ് നടത്തുന്ന ആറ്റുകാൽ വൈകുണ്ഡത്തിൽ (ശിവാനന്ദഭവനം) കൃഷ്ണകുമാറിനെയാണ് (62) വള്ളികുന്നം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കറ്റാനം മൂന്നാംകുറ്റിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന് മുക്കാൽ ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. കനകക്കുന്ന് സ്റ്റേഷൻ പരിധിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലാണ് ഇയാൾ പിടിയിലായത്. സമാനമായ നിരവധി തട്ടിപ്പു കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. എസ്.ഐ മധുകുമാർ, എ.എസ്.ഐ ജവഹർ, സിവിൽ പൊലീസ് ഓഫിസർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ചിത്രം: APLKY1POLICE കറ്റാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ട പണയ തട്ടിപ്പ് കേസ് പ്രതിയുമായി നടത്തിയ തെളിവെടുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.