അംഗൻവാടിക്ക് ശാപമോക്ഷം

അരുർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ 56 നമ്പർ അംഗൻവാടിയുടെ പുനർനിർമാണം ആരംഭിച്ചു. 15 വർഷമായി അംഗൻവാടിയിൽ സ്വകാര്യവ്യക്തി ഉടമസ്ഥാവകാശം ഉന്നയിച്ച് പുനരുദ്ധാരണം തടസ്സപ്പെടുത്തുകയായിരുന്നു. സി.പി.എം നീണ്ടകര ബ്രാഞ്ച് കമ്മിറ്റി മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നൽകിയതിനെത്തുടർന്ന് അംഗൻവാടി മെയിന്‍റനൻസിന് ഫണ്ട് അനുവദിക്കുകയും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു. സ്വകാര്യവ്യക്തി പണി തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും അരൂർ പൊലീസിന്‍റെ സഹായത്തോടെ പഞ്ചായത്ത് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. ജീവൻ, പഞ്ചായത്ത് പ്രസിഡന്‍റ് ആർ. പ്രദീപ്, സോജി മോൾ, ദീപ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രം: അംഗൻവാടിയുടെ പുനർനിർമാണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.