മാന്നാർ: മൂന്ന് പെൺകുട്ടികളുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി മാന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച് തുക കൈമാറി. കുട്ടമ്പേരൂർ ഒൻപതാം വാർഡിൽ മുട്ടേൽ, കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻ -സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജന (18), ആർദ്ര(13), ഹോമിയോ ആശുപത്രി പതിനാറാം വാർഡിൽ കുന്നുതറയിൽ രതീഷ് -വിദ്യ ദമ്പതിമാരുടെ മകൾ നിഹ (9) എന്നിവരുടെ ചികിത്സക്ക് സമാഹരിച്ച് 24,00,029 രൂപയാണ് മൂന്ന് പെൺകുട്ടികൾക്കായി വീതിച്ചു നൽകിയത്. നിഹയുടെ മാതാപിതാക്കൾക്ക് പ്രസിഡന്റ് ടി.വി. രത്‌നകുമാരിയും അഞ്ജന, ആർദ്ര എന്നീ കുട്ടികളുടെ സഹായം വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ദേയവും ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൻ വത്സല ബാലകൃഷ്ണനും കൈമാറി. ജനപ്രതിനിധികളായ ബി.കെ പ്രസാദ് , അനിൽ അമ്പിളി, സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, മധു പുഴയോരം, വി.ആർ. ശിവ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.