തണ്ണീർമുക്കം: വേമ്പനാട്ട് കായൽ ഉൾപ്പെടെ നിരവധി ജലാശയങ്ങളും ആറും തോടും അടങ്ങുന്ന ജലസമ്പത്ത് സംരക്ഷിക്കാനും പരിപാലിക്കാനും രൂപംകൊണ്ട പദ്ധതികൾ ആവിഷ്കരിച്ചതല്ലാതെ നടപ്പായിട്ടില്ലെന്ന് ഫ്രണ്ട്സ് ഓഫ് ട്രീസ് ആൻഡ് നേച്വർ യോഗം കുറ്റപ്പെടുത്തി. വേമ്പനാട്ട് കായൽ അനുദിനം നശിക്കുകയാണ്. കായലിന്‍റെ വിസ്തീർണം കുറഞ്ഞുവരുന്നു. കായൽ നികത്തുന്നത് തടയാൻ ഭരണാധികാരികൾ തയാറാകുന്നില്ല. എക്കലും ചളിയും വന്നടിഞ്ഞ് ആഴം കുറഞ്ഞുവരുന്നു. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി. ക്ലബ് പ്രസിഡന്‍റ് പൗലോസ് നെല്ലിക്കാപ്പള്ളി അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. എ. അനിരുദ്ധൻ, ജോർജ് തോമസ്, വി. രാമചന്ദ്രൻ നായർ, ഇ. ഷാബ്ദ്ദീൻ, ശ്യാമള പ്രസാദ്, ബിനു മദനൻ എന്നിവർ സംസാരിച്ചു. 2939 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 2939 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2803 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 114 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2406പേര്‍ രോഗമുക്തരായി. നിലവില്‍ 16,692പേര്‍ ചികിത്സയില്‍ കഴിയുന്നു. മസ്റ്ററിങ് നടത്തണം ആലപ്പുഴ: അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് മുഖേന പെൻഷൻ ലഭിക്കുന്നവരില്‍ 2019 ഡിസംബർവരെ മസ്റ്ററിങ് പൂർത്തീകരിക്കാത്ത അര്‍ഹരായവര്‍ക്ക് ഈ മാസം 20വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താം. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ്ങിനും ഈ സമയപരിധി ബാധകമാണ്. ബയോമെട്രിക് മസ്റ്ററിങ് വിജയകരമായി നടത്താന്‍ കഴിയാത്തവര്‍ ക്ഷേമപദ്ധതിക്ക് കീഴിലെ ജില്ല എക്‌സിക്യൂട്ടിവ് ഓഫിസുകളുമായി ബന്ധപ്പെട്ട് ഈമാസം 28വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.