കായംകുളം കേന്ദ്രീയ വിദ്യാലയം പൂട്ടൽ തടയാൻ ചെന്നിത്തലയുടെ ഹരജി

കൊച്ചി: കായംകുളത്തെ കേന്ദ്രീയ വിദ്യാലയം അടച്ചു പൂട്ടുന്നതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ ഹൈകോടതിയിൽ. സ്‌കൂളിന് ഫണ്ട് നല്‍കേണ്ടതില്ലെന്ന് പൊതുമേഖല സ്ഥാപനമായ എന്‍.ടി.പി.സി തീരുമാനിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസിന് ഉത്തരവായി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 710 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന് സഹായം നിഷേധിക്കാൻ കമ്പനിയുടെ സാമ്പത്തിക പ്രശ്‌നമാണ് എന്‍.ടി.പി.സി ചൂണ്ടിക്കാട്ടുന്നത്. കായംകുളത്തുനിന്ന് 60 കിലോമീറ്റര്‍ ദൂരത്താണ് മറ്റൊരു കേന്ദ്രീയ വിദ്യാലയം നിലവിലുള്ളത്. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടും പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.