ചെങ്ങന്നൂർ: ബി.ജെ.പി നേതാക്കൾ തമ്മിൽ ക്ഷേത്രത്തിനു മുന്നിൽ സംഘട്ടനം. ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാറും (49), ബി.ജെ.പി പ്രവർത്തകനും ബി.എം.എസ് ചെങ്ങന്നൂർ ടൗൺ പ്രസിഡന്‍റുമായ കിഴക്കേനട ളാഹശ്ശേരി ശാന്തഭവനിൽ പി.കെ. സുരേഷുമാണ് (58) ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു മുന്നിൽ ഏറ്റുമുട്ടിയത്. നാളുകളായുള്ള ചെങ്ങന്നൂരിലെ ബി.ജെ.പിയിലെ പടലപ്പിണക്കമാണ് തെരുവുയുദ്ധത്തിലെത്തിയത്. ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച പ്രശ്നങ്ങളും തർക്കത്തിന്‍റെ ഭാഗമാണ്. ഉത്സവദിന ചടങ്ങുകൾക്കിടെ ഉണ്ടായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തേ വാക്കേറ്റമുണ്ടായിരുന്നു. തുടർന്നാണ് തിങ്കളാഴ്‌ച ഇരുവരും കിഴക്കേനട ജങ്ഷനിൽ വീണ്ടും ഏറ്റുമുട്ടിയത്. സമീപത്ത് ബി.ജെ.പി പ്രവർത്തകർ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. ഒടുവിൽ നാട്ടുകാർ പിടിച്ചുമാറ്റുകയായിരുന്നു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരും ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.