അമ്പലപ്പുഴ: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തദ്ദേശീയരായപ്പോൾ പരിശോധനകൾ കടലാസിലൊതുങ്ങുന്നു. കോവിഡ് തീവ്രത വർധിച്ചിട്ടും പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയാത്തത് വ്യാപനത്തിനും കാരണമായിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ സ്ഥാപനങ്ങളിൽ തദ്ദേശീയരായ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നതിന് തടസ്സമാകുകയാണെന്നാണ് ആക്ഷേപം. പരിചയത്തിന്‍റെ പേരിൽ ഇത്തരം പരിശോധനകൾ ഉദ്യോഗസ്ഥർ ഒഴിവാക്കുകയാണ്. അഥവാ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയാലും ഉദ്യോഗസ്ഥർ നടപടിയുമെടുക്കാറില്ല. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഉദ്യോഗസ്ഥർ തദ്ദേശീയമായി ജോലി ചെയ്യുന്നതുമൂലം സർക്കാർ നിർദേശം കാര്യക്ഷമമായി നടപ്പാക്കാനും കഴിയുന്നില്ലെന്നും പരാതിയുണ്ട്. ക്രമക്കേട് കാട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ ഇത്തരം ഉദ്യോഗസ്ഥർക്ക് കഴിയാതെവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.