കായംകുളം: സ്കൂട്ടറിലെത്തിയ രണ്ടുപേർ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് തടഞ്ഞു നിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറിന് ദേശീയപാതയിൽ കായംകുളം കുന്നത്താലുംമൂട് ജങ്ഷനിലായിരുന്നു സംഭവം. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് പിന്നാലെ എത്തിയ യുവാക്കൾ സ്കൂട്ടർ കുറുകെ നിർത്തി ഡ്രൈവർ ബിജുമായി വാക്തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യാത്രക്കാരനും മർദനമേറ്റു. സംഭവമറിഞ്ഞ് എത്തിയ പോലീസ് കായംകുളം സ്വദേശി രാഹുലിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഓടിമറഞ്ഞു. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.