ആലപ്പുഴ: കോവിഡ് ബാധിതരെ ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്ന നടപടിയുടെ ഏകോപനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല പ്രോഗ്രാം മാനേജ്‌മെന്‍റ് സപ്പോർട്ട് യൂനിറ്റ് (ഡി.പി.എം.എസ്.യു) രൂപവത്കരിച്ച് കലക്ടർ എ. അലക്സാണ്ടർ ഉത്തവരായി. കോവിഡ് ബാധിതരുടെയും ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ക്രമീകരണം. സബ് കലക്ടർ സൂരജ് ഷാജിയെ യൂനിറ്റിന്റെ ജില്ല നോഡൽ ഓഫിസറായി നിയോഗിച്ചു. കോവിഡ് ആശുപത്രികൾ, സി.എസ്.എൽ.ടി.സികൾ, സി.എഫ്.എൽ.ടി.സികൾ, ഡി.സി.സികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ ഏകോപനമാണ് ഈ കേന്ദ്രത്തിൽ നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.