ചേർത്തല: അപ്രതീക്ഷിതമായി മരിച്ച സൈജുവിന്‍റെ കുട്ടികൾക്ക് തണലൊരുക്കി കൃഷിമന്ത്രി പി. പ്രസാദ്. തണ്ണീർമുക്കം 20ാം വാർഡ് പുത്തൻകരിയിൽ സൈജുവെന്ന യുവാവിന്‍റെ മരണം കുടുംബത്തിനേൽപിച്ച ആഘാതത്തെത്തുടർന്ന് പ്രദേശവാസികൾ സ്വരൂപിച്ച കുടുംബ സഹായനിധി കൈമാറാൻ എത്തിയപ്പോഴാണ് ദുരവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ മന്ത്രി പി. പ്രസാദ് തയാറാവുകയായിരുന്നു. കുടുംബ സഹായനിധി സ്വരൂപിക്കാൻ മുൻകൈയെടുത്ത നാട്ടുകാരെ അഭിനന്ദിച്ച മന്ത്രി പരമാവധി സഹായവും ഉറപ്പ് നൽകിയാണ് മടങ്ങിയത്. നാലും ഏഴും വയസ്സുള്ള രണ്ട് മക്കളും ഭാര്യയും ഉൾപ്പെട്ടതാണ് സൈജുവിന്‍റെ കുടുംബം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ അയൽവാസികളുടെ കാരുണ്യത്തിൽ ഷെഡ് കെട്ടിയാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.