മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു ആലപ്പുഴ: കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ വെള്ളപ്പൊക്കം നേരിടുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ കൃത്യമായി നിയന്ത്രിക്കുന്നതിന് മന്ത്രി പി. പ്രസാദിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. വേലിയേറ്റവും വേലിയിറക്കവും തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും ഇതനുസരിച്ച് ഷട്ടറുകളുടെ നിയന്ത്രണത്തിനും ജലസേചന വകുപ്പിൻെറ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. നിലവില്‍ തണ്ണീര്‍മുക്കം ബണ്ടിൻെറ 70 ഷട്ടറുകള്‍ പൂര്‍ണമായും അടച്ച് 20 ഷട്ടറുകള്‍ വേലിയേറ്റത്തിനനുസരിച്ച് നിയന്ത്രിച്ചുവരികയാണ്. തത്കാലത്തേക്ക് ഈ സ്ഥിതി തുടരും. അന്ധകാരനഴിയിലെ തെക്ക്, വടക്കു ഭാഗങ്ങളിലെ ഷട്ടറുകളാണ് സാഹചര്യം വിലയിരുത്തി നിയന്ത്രിക്കുക. ചേര്‍ത്തല താലൂക്കില്‍ മത്സ്യകൃഷിക്കായി അമിതമായി വെള്ളം കെട്ടി നിര്‍ത്തി ജനങ്ങളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.