ജനറൽ സെക്രട്ടറിയെ തടഞ്ഞുവെച്ചു ആലപ്പുഴ: . കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാനെ തടഞ്ഞുവെച്ചു. പുനഃസംഘടന മാനദണ്ഡങ്ങൾ റിപ്പോർട്ട് ചെയ്യാൻ വെള്ളിയാഴ്ച ചേർന്ന ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവരുടെ യോഗമാണ് ബഹളത്തിൽ കലാശിച്ചത്. റിപ്പോർട്ടിങ്ങിനെത്തിയ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും അധിക്ഷേപിച്ചെന്നും മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്നും പറഞ്ഞാണ് തടഞ്ഞുെവച്ചത്. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പുനഃസംഘടനയാണ് അജണ്ടയെങ്കിലും അരൂർ ഉപതെരഞ്ഞടുപ്പിനുശേഷം ചേർന്ന ആദ്യയോഗമെന്ന നിലയിൽ ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ് തെരഞ്ഞെടുപ്പ് വിഷയങ്ങളും ഉന്നയിച്ചു. വാഗ്വാദങ്ങളും പോർവിളികളും മുറുകിയപ്പോൾ ഗ്രൂപ്പുനേതാക്കൾ ഇടപെട്ട് യോഗം പിരിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.