മാന്നാർ: വാട്ടർ അതോറിറ്റി പൈപ്പ് ലൈനിലൂടെ കഴിഞ്ഞ മൂന്നുമാസമായി ലഭിക്കുന്നത് മലിനജലമെന്ന് പരാതി. ജലമിഷൻ പദ്ധതിയിൽ പുതിയ കണക്‌ഷൻ നൽകുന്നതിന് ലൈൻ പൂട്ടാതെ പൈപ്പ് മുറിക്കുന്നതാണ് മലിനജലം ശുദ്ധജലത്തോടൊപ്പം കലർന്ന് ടാപ്പുകളിലൂടെ ഉപയോക്താക്കൾക്ക് എത്തുന്നതിനിടയാകുന്നത്. വാട്ടർ അതോറിറ്റിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ കരാർ തൊഴിലാളികൾ കുടിവെള്ള പ്രവൃത്തികൾ ചെയ്യുന്നതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുന്നതെന്നാണ് ആക്ഷേപം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ യു.ഡി.എഫിൻെറ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് കൺവീനർ ടി.കെ. ഷാജഹാൻ പറഞ്ഞു. മുടങ്ങാതെ ജലവിതരണത്തിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.