കൊച്ചി: കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണത്തിൻെറ ഭാഗമായി എ.സി കനാലിലെ ചളി നീക്കലുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് ഹൈകോടതി. ഒന്നാംകര മുതൽ പള്ളാത്തുരുത്തിവരെ എ.സി കനാലിലെ ചളിനീക്കൽ ജോലി ആരംഭിക്കാത്തതിനെതിരെ മങ്കൊമ്പ് ഇളവുംപാക്കൽ ചിറയിൽ എൻ. ബാബു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് സർക്കാറിൻെറ വിശദീകരണം തേടിയത്. ഒരു മാസത്തിനകം മറുപടി നൽകാനാണ് നിർദേശം. തുടർന്ന് ഹരജി വീണ്ടും പരിഗണിക്കും. വെള്ളപ്പൊക്ക നിവാരണത്തിന് എ.സി കനാലിലെ ചളിനീക്കം ചെയ്യണമെന്ന് എം.എസ്. സ്വാമിനാഥൻ കമീഷൻ ശിപാർശ നൽകിയിരുന്നെങ്കിലും നടപടി ശരിയായ രീതിയിൽ പുരോഗമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. സ്വാമിനാഥൻ ശിപാർശ നടപ്പാക്കാൻ വൈകുന്തോറും കുട്ടനാട്ടിലെ താമസക്കാർ വെള്ളത്തിലാകുമെന്ന് ഹരജിയിൽ പറയുന്നു. പമ്പ, മണിമല നദികളിലെ വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള പ്രധാന മാർഗമാണ് എ.സി കനാൽ. കനാൽ കൈയേറ്റങ്ങൾ നിശ്ചിത സമയപരിധിക്കകം ഒഴിപ്പിക്കാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.