അരൂർ: ഉൾനാടൻ കായലുകളിൽനിന്ന് പായൽ ഒഴിയുന്നില്ല. വേമ്പനാട്ടുകായലിൻെറ മുകൾപ്പരപ്പിൽ കുളവാഴക്കൂട്ടങ്ങൾ ഒഴിഞ്ഞെങ്കിലും ചീഞ്ഞ് താഴേക്ക് അടിയുന്ന പായൽ മത്സ്യബന്ധനത്തിന് തടസ്സമാണ്. ഊന്നിവലകളിൽ കുരുങ്ങുന്ന പായൽക്കൂട്ടം വലകളെയും ഊന്നിക്കുറ്റികളെയും നശിപ്പിക്കുന്നു. പായൽക്കൂട്ടങ്ങൾ ഇടത്തോടുകളിലും വീതികുറഞ്ഞ കായലുകളിലും ഇടതൂർന്ന് വളരുകയാണ്. ഇടക്കിടെ ഉണ്ടാകുന്ന ചെറിയമഴയും കടുത്ത വെയിലും പായൽ വളർച്ചക്ക് അനുകൂലമാണ്. വെളുത്തുള്ളി, കുറുമ്പി, കുമ്പളങ്ങി, കാക്കത്തുരുത്ത് ഉൾനാടൻ കായലുകളിൽ തിങ്ങിനിറഞ്ഞ പായൽക്കൂട്ടം കായലിൻെറ അടിത്തട്ടിലേക്ക് ഓക്സിജൻ കടത്തിവിടാതെ മത്സ്യസമ്പത്തിന് നാശം ഉണ്ടാക്കുന്നു. മാത്രമല്ല, കടത്തുവള്ളങ്ങളുടെ യാത്രയും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങളെയും പായൽക്കൂട്ടം നാശത്തിലാക്കും. കോവിഡ് വ്യാപനം തഴുപ്പിലും കാക്കത്തുരുത്തിലും ഉണ്ടായിരുന്ന കായൽ വിനോദസഞ്ചാരത്തെ പ്രതിസന്ധിയിലാക്കി. ചിത്രം വെളുത്തുള്ളി കായലിൽ തിങ്ങിനിറഞ്ഞ പായൽക്കൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.