ഒറ്റ മഴയിൽ വെള്ളത്തിലാകും അരൂർ ക്ഷേത്രം ബസ് സ്റ്റോപ്

അരൂർ: ലക്ഷങ്ങൾ ചെലവിട്ട് കാന നിർമിച്ചിട്ടും ഒറ്റ മഴയിൽ അരൂർ ക്ഷേത്രം ബസ് സ്റ്റോപ് വെള്ളത്തിലാകും. കാനയിലൂടെ വെള്ളം ഒഴുകിപ്പോകാത്തത് മൂലം ബസ് കാത്തുനിൽക്കുന്നിടത്ത് വെള്ളം കെട്ടിക്കിടക്കും. കായലിലേക്ക് ദേശീയപാതയിലെ വെള്ളം മുഴുവൻ ഒഴുകിപ്പോകാൻ ലക്ഷ്യമിട്ട് ബൈപാസ് മുതൽ അരൂർ ക്ഷേത്രം വരെയാണ് കാന നിർമിച്ചത്. വെൽഫെയർ പാർട്ടി അരൂർ മണ്ഡലം പ്രസിഡന്‍റ് എ. റാഷിദിന്‍റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്ന് അരൂർ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് നേതൃത്വം പ്രശ്നം ഏറ്റെടുത്ത് നിർമാണ പ്രവർത്തനം വീണ്ടും നടത്തി. ബസ് കാത്തുനിൽപ് കേന്ദ്രത്തിൽ യാത്രക്കാർക്ക് കയറിനിൽക്കാവുന്ന അവസ്ഥയുണ്ടായി. എന്നാൽ, സ്ഥിതി വീണ്ടും വഷളായി. ഇനിയും ഇക്കാര്യത്തിൽ അധികൃതർ ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ മുന്നറിയിപ്പ് നൽകി. ചിത്രം വെള്ളത്തിലായ അരൂർ ക്ഷേത്രം ബസ് സ്റ്റോപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.