ചെങ്ങന്നൂർ: ബാപ്പയുടെ ബജിക്കടയിൽ സഹായിയായി പ്രവർത്തിക്കുന്ന മകൻ പഠനത്തിലും മികവുതെളിയിച്ചു. മാവേലിക്കര-തിരുവല്ല റോഡിൽ മാന്നാർ കുറ്റിയിൽമുക്കിനു സമീപം അൽനൂർ ബജിക്കടയുടമയായ കുരട്ടിശ്ശേരി നാഥൻപറമ്പിൽ വീട്ടിൽ സിയാദ് അഹമ്മദിന്‍റെ മകൻ ബാദുഷയാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്. ക്ലാസില്ലാത്ത ദിവസങ്ങളിൽ പുലർച്ച മൂന്നുമണി മുതൽ രാത്രി ഏഴുവരെ കടയിലുണ്ടാകും. ക്ലാസുള്ള ദിവസം രാവിലെ ഏഴുമണിവരെ കടയിൽ ബാപ്പയെ സഹായിക്കും. തുടർന്ന് പാവുക്കരയിൽ സത്താർ സാറിന്‍റെ വീട്ടിൽ ട്യൂഷൻ. സ്കൂൾ വിട്ടുവന്ന ശേഷവും കടയിലെത്തും. പഠിച്ചിരുന്ന മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ തന്നെ ബയോളജി-സയൻസ് എടുത്ത് തുടർന്ന് പഠിക്കാനാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.