കയർ മേഖലയിലെ പ്രതിസന്ധി: സി.പി.ഐ നേതാക്കൾ ഉപവസിച്ചു

ആലപ്പുഴ: കയർ വ്യവസായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ സർക്കാറിന് ബാധ്യതയുണ്ടെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. സി.പി.ഐ, എ.ഐ.ടി.യു.സി നേതാക്കൾ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം നടത്താൻ കയർ മന്ത്രിയുടെ അനുവാദം വേണമെന്ന നിലപാട് ആലപ്പുഴയുടെ ചരിത്രം അറിയാത്തതുകൊണ്ടുണ്ടായ പ്രതികരണമാണെന്ന് അദ്ദേഹം വിമർശിച്ചു. മന്ത്രി ചുമതലയേറ്റെടുത്ത് ഒരുവർഷം കാത്തിരുന്നത്തിന് ശേഷമാണ് സമരം നടത്തുന്നതെന്ന വസ്തുത വിസ്മരിക്കരുത്. കയർ ഫാക്ടറി തൊഴിലാളികളുടെ കൂലി പുനർനിർണയിച്ചിട്ട് നാല് വർഷം കഴിഞ്ഞു. ഓണത്തിന് ശേഷം കയർപിരി സഹകരണ സംഘങ്ങളിൽനിന്ന് കയർഫെഡ് കയർ സംഭരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി. ജ്യോതിസ്, എൻ.എസ്. ശിവപ്രസാദ്, ഇ.കെ. ജയൻ, വി.പി. ചിദംബരൻ, ഡി.പി. മധു, ആർ. സുരേഷ്, എൻ.പി. കമലാധരൻ, എം.ഡി. സുധാകരൻ എന്നിവർ സംസാരിച്ചു. APL CPI STRIKE കയർ പ്രതിസന്ധിക്കെതിരെ സി.പി.ഐ-എ.ഐ.ടി.യു.സി ജില്ല നേതാക്കൾ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപവാസം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.