അമ്പലപ്പുഴ: ട്രോളിങ് നിരോധനം വ്യാഴാഴ്ച അർധരാത്രി ആരംഭിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെ വള്ളമിറക്കി. അമ്പലപ്പുഴ അയ്യൻകോയിക്കലിലാണ് പ്രധാന ചന്തക്കടവെങ്കിലും പുന്നപ്ര ഫിഷ്‌ലാൻഡ്, ഗലീലിയ, തോട്ടപ്പള്ളി ഹാർബർ എന്നിവിടങ്ങളിലും ചന്തക്കടവുകൾ പ്രവർത്തിച്ചു. നാളുകളായ മണ്ണെണ്ണച്ചെലവ് പോലും കിട്ടാതിരുന്ന പല വള്ളത്തിലും വെള്ളിയാഴ്ച കടലിൽപോയവർക്ക് പ്രതീക്ഷയേകി ചൂടനും കൊഴുവയും ചെറിയ അയലയും നാരൻ ചെമ്മീനും ലഭിച്ചു. പൂവാലൻ ചെമ്മീൻ കിട്ടിയ വള്ളങ്ങളുമുണ്ട്. പൂവാലൻ ചെമ്മീൻ കിലോക്ക് 190 രൂപ വില ലഭിച്ചു. കൊഴുവ, ചൂട എന്നിവക്ക് ചന്തക്കടവിൽ 20 രൂപ മുതൽ 30 വരെയായിരുന്നു വില. ചെറിയ അയലക്ക് 110 മുതൽ 120 രൂപ വരെ ലഭിച്ചു. പല വള്ളങ്ങളിലും ഒന്നു മുതൽ ഒന്നര ലക്ഷം രൂപയുടെ മീൻ ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാലാവസ്ഥ അനുകൂലവും ട്രോളിങ് നിരോധനവുമാണ് പരമ്പരാഗത മേഖലയിൽ പ്രതീക്ഷക്ക് വകയേകിയത്. അടുത്തദിവങ്ങളിലും ഇതേ നില തുടരാനാണ് സാധ്യതയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. (അയ്യൻകോയിക്കൽ ചന്തക്കടവിൽനിന്ന് മത്സ്യം മാർക്കറ്റുകളിലേക്ക് കൊണ്ടുപോകാൻ ലോറികളിൽ കയറ്റുന്നു) apl chakara
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.