അരൂക്കുറ്റി: പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയമായ പ്രശാന്തി പൊതുശ്മശാനം പ്രവർത്തനം പുനരാരംഭിക്കാത്തത് ജില്ല സാങ്കേതിക സമിതിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ. പ്രവർത്തനം നിലച്ചിട്ട് രണ്ടുമാസത്തോളമായി. അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞാണ് ഇത് പൂട്ടിയത്. പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതി ഫണ്ട് വകയിരുത്തി, ടെൻഡർ നടപടി പൂർത്തീകരിച്ച് എസ്റ്റി മേറ്റും സമർപ്പിച്ചതാണ്. ഇതിനായി ജില്ല സാങ്കേതിക സമിതിയുടെ അംഗീകാരം ലഭിക്കണം. അതിനായി പഞ്ചായത്ത് ഭരണസമിതി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇന്നുവരെ ലഭിച്ചിട്ടില്ല. സാങ്കേതിക വകുപ്പിന്‍റെ അംഗീകാരത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. കോവിഡ് കാലത്ത് സമീപ പഞ്ചായത്തുകളിൽനിന്നുവരെ ഇവിടെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്നു. മഴക്കാലമാകുന്നതോടെ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് പ്രയോജനമുണ്ടാകേണ്ട പൊതു ശ്മശാനം എത്രയും വേഗം നവീകരണം നടത്തി പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ക്രിമിറ്റോറിയം പ്രവർത്തനം പുനരാരംഭിക്കാത്തതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.