ടെക്നോസിറ്റി: ഖനനനീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കും

കഴക്കൂട്ടം: പള്ളിപ്പുറം ടെക്നോസിറ്റിക്കായി കുടിയൊഴിപ്പിച്ച സ്ഥലത്ത് ഖനനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ജനശക്തി ആക്ഷൻ കൗൺസിൽ. ഖനനത്തിന് സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഖനന നടപടിയുമായി മുന്നോട്ടുപോകാനാണ് ശ്രമമെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഖനനത്തിനെതിരെ സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് വാങ്ങിയത് ജനശക്തി ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിലായിരുന്നു. മംഗലപുരം, അണ്ടൂർകോണം, അഴൂർ പഞ്ചായത്തുകളിൽ നിന്ന് അയ്യായിരം പേരാണ് ആക്ഷൻ കൗൺസിലിൽ ഉള്ളത്. ജൂൺ രണ്ടിനാണ് ടെക്നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് ഖനനവുമായി ബന്ധപ്പെട്ട് പൊതുമേഖലാ കമ്പനിയായ കേരള സംസ്ഥാന മിനറൽ െഡവലപ്മൻെറ് കോർപറേഷൻ ലിമിറ്റഡ് (കെംഡൽ) പ്രാദേശിക നേതാക്കളുടെ യോഗം വിളിച്ചത്. കെംഡൽ ചെയർമാൻ മടവൂർ അനിൽ കത്തു നൽകിയാണ് പ്രാദേശിക പാർട്ടി നേതാക്കളെ യോഗം അറിയിച്ചത്. കെംഡലിൻെറ പട്ടത്തെ ഓഫിസിലായിരുന്നു യോഗം. പാപ്പിനിശ്ശേരിയിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ്, കുണ്ടറ സിറാമിക്സ് എന്നീ സ്ഥാപനങ്ങൾക്ക് എന്ന പേരിൽ ഖനനം നടത്താനുള്ള നീക്കം പുറത്തായതോടെ പ്രതിപക്ഷം സർക്കാറിനെതിരെ രംഗത്ത് വന്നു. പ്രതിപക്ഷനേതാവ് സ്ഥലം സന്ദർശിക്കുകയും ചെയ്തു. ടെക്നോസിറ്റി ഭൂമിയിൽ ഖനനം നടത്താൻ വ്യവസായ വകുപ്പിനെ സമീപിച്ചത് മുംബൈ ആസ്ഥാനമായുള്ള വൻകിട കമ്പനികളാണ്. 2009 ൽ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുേമ്പാഴാണ് ഖനനം ലക്ഷ്യമിട്ട് കമ്പനികൾ ആദ്യം സർക്കാറിനെ സമീപിച്ചത്. ഖനന നീക്കവുമായി അന്ന് മുന്നോട്ടുപോയപ്പോൾ വലിയ പ്രതിഷേധം ഉണ്ടായി. തുടർന്ന് നീക്കം ഉപേക്ഷിച്ചവർ 2012-13 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ ചാണ്ടിയെ സമീപിച്ചു. ആ നീക്കവും പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. ഇപ്പോൾ ഇതേ കമ്പനി വീണ്ടും സർക്കാറിനെ സമീപിച്ചു ചർച്ച നടത്തി ഖനനത്തിന് കരുക്കൾ നീക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.