തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിൻെറ ഭാഗമായി നടത്തുന്ന പെര്‍ഫോമന്‍സ് അസെസ്‌മൻെറ് സിസ്റ്റത്തിന് തുടക്കമായി. കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഈ സംവിധാനം മികച്ച പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും പ്രവര്‍ത്തക്ഷമമല്ലാത്തവരെ നീക്കം ചെയ്യുന്നതിനും വേണ്ടിയുള്ളതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഡി.സി.സി പ്രസിഡൻറുമാര്‍, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു. കെ.പി.സി.സി ഭാരവാഹികളുെടയും ഡി.സി.സി പ്രസിഡൻറുമാരുെടയും ആദ്യ റിപ്പോര്‍ട്ടിങ് ജൂലൈ 10നകം നടക്കും. തുടര്‍ന്നുള്ള റിപ്പോര്‍ട്ടിങ് എല്ലാ മാസവും അഞ്ചിനുള്ളില്‍ നടക്കും. ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡൻറുമാര്‍, മണ്ഡലം പ്രസിഡൻറുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍, അസംബ്ലി, ബ്ലോക്ക് മണ്ഡലം ചുമതലക്കാര്‍ എന്നിവരുടെ റിപ്പോര്‍ട്ടിങ് ആഗസ്റ്റിൽ ആരംഭിക്കും. തുടര്‍ന്ന് ബൂത്ത്-വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഭാരവാഹികളുടെ പ്രവര്‍ത്തനമികവ് വിലയിരുത്തി ഗ്രേഡിങ് നടത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി.എ.എസ്. സംഘടനാപ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തുന്നവർക്കെതിരെ കര്‍ശന നടപടികള്‍ പ്രതിമാസ റിപ്പോര്‍ട്ടിങ്ങിൻെറ അടിസ്ഥാനത്തിലെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെ.പി.സി.സി ജന. സെക്രട്ടറിമാരായ കെ.പി. അനില്‍കുമാര്‍, സജീവ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.